UPDATES

ഇന്ത്യ ആരുടെയും ഭൂമി കൈയടക്കില്ല, പക്ഷേ ആക്രമണത്തിന് ശക്തമായ മറുപടി നൽകും' – രാഷ്ട്രപതി ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും കടന്നുകയറ്റക്കാരായിത്തീരില്ല, എന്നാൽ നമ്മുടെ പൗരന്മാർക്കെതിരെ ആരെങ്കിലും അതിക്രമം നടത്തിയാൽ ശക്തമായ മറുപടി നൽകാൻ രാജ്യം മടിക്കില്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 'ഓപറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരായ മാനവികതയുടെ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടും എന്നും രാഷ്ട്രപതി പറഞ്ഞു. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ (biodegradable) മെമ്മറി ഡിവൈസ് വികസിപ്പിച്ച്‌ ദക്ഷിണ കൊറിയൻ ഗവേഷകർ. വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഇ-മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KIST) യിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പറവ ഫിലിംസ് പാർട്ണറും, കേസിലെ ഒന്നാംപ്രതിയുമായ ഷോണ്‍ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ മരട് പൊലീസ് വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കില്ല; ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് പണിയാനുള്ള നടപടിയെ ന്യായീകരിച്ച്‌ ചൈന ഇന്ത്യയുടെ അതിർത്തിക്ക് സമീപം ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച്‌ ചൈന. താഴ്ന്ന പ്രദേശങ്ങളിലെ ജലവൈദ്യുത വികസനം പ്രദേശത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പറഞ്ഞായിരുന്നു ചൈനയുടെ ന്യായീകരാണം. ഊർജ്ജ വികസനം വേഗത്തിലാക്കാനും, കാലാവസ്ഥാ വ്യതിയാനത്തോടും, തീവ്രമായ ജലവൈദ്യുത ദുരന്തങ്ങളോടും പ്രതികരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.

കുട്ടികളോട് അതിക്രമം കർശനമായി തടയാൻ അജ്മാനിലെ സ്കൂളുകൾക്ക് നിർദേശം

Read More

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടുന്നത് വാരാണസിയിലോ? മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്ന് കോൺഗ്രസ്

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടിക്കറ്റ് വിൽപനക്ക് തുടക്കം

Read More

ബിഹാറിൽ ഒറ്റ വീട്ടിൽ 947 വോട്ടർമാരെന്ന് കോൺഗ്രസ്; സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Read More

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

Read More

നബിദിനം: സെപ്റ്റംബർ 5ന് യു.എ.ഇയിൽ പൊതുഅവധി

Read More

ദുബൈയിൽ എ.ഐ. പ്ലാറ്റ്‌ഫോം വഴി ഡ്രൈവർ പരിശീലനം

Read More

സൗദിയിൽ 14 സ്റ്റേഡിയങ്ങൾ; ലോകകപ്പിനായി ഭീമൻ തയ്യാറെടുപ്പ്

Read More

മുൻ ജീവനക്കാരന് 11,000 ദിർഹം ശമ്പള കുടിശ്ശിക നൽകാൻ കോടതി ഉത്തരവ്

Read More

രാഹുലിന്‍റെ രാജി: സമ്മർദ്ദം ശക്തമാക്കി സിപിഎമ്മും ബിജെപിയും

Read More


 

ജിദ്ദ ∙ 2034-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഒരുക്കങ്ങൾ ശക്തമാക്കുന്നു. രാജ്യത്ത് ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് കുറഞ്ഞത് 14 സ്റ്റേഡിയങ്ങൾ നിർമിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ സ്റ്റേഡിയങ്ങളുടെ നിർമാണം സൗദിയിലെ നിർമ്മാണ-അടിസ്ഥാന സൗകര്യ മേഖലയെ ഉത്തേജിപ്പിക്കുകയും കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം ആകർഷിക്കുകയും ചെയ്യും.

രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സൗദിയിലെ അടിസ്ഥാന സൗകര്യങ്ങളെ പുതുക്കി പണിയുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ നിർമാണ സ്ഥാപനങ്ങൾക്ക് ദീർഘകാല അവസരങ്ങൾ നൽകും. സ്പെയിൻ, ബെൽജിയം, ചൈന എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് സൗദിയിലെ സ്ഥാപനങ്ങൾ ഇതിനകം തന്നെ സ്റ്റേഡിയം വികസന കരാറുകൾ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ടെൻഡറുകളിലൂടെ കൂടുതൽ കരാറുകൾ നൽകാനാണ് സാധ്യത.

2034 ലോകകപ്പിന്റെ ഉദ്ഘാടനവും ഫൈനലും 80,000 സീറ്റുകളുള്ള കിംഗ് സൽമാൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സെമിഫൈനലിനായി 60,000 സീറ്റുകളുള്ള മറ്റൊരു സ്റ്റേഡിയവും ശേഷിക്കുന്ന മത്സരങ്ങൾക്കായി കുറഞ്ഞത് 40,000 സീറ്റുകൾ ഉൾക്കൊള്ളുന്ന മറ്റ് സ്റ്റേഡിയങ്ങളും ഒരുക്കും. ഇവയിൽ ഒരു സ്റ്റേഡിയം താൽക്കാലികമായി നിർമിക്കുമ്പോൾ ബാക്കി എല്ലാം സ്ഥിരമായിരിക്കും.

റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ നവീകരണം, ജിദ്ദ സെൻട്രൽ സ്റ്റേഡിയത്തിന് വേണ്ടി 180 മില്യൺ ഡോളറിന്റെ കരാർ, ദമ്മാമിൽ 45,000 സീറ്റുകളോടെ 8,00,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ സ്റ്റേഡിയം തുടങ്ങി നിരവധി പ്രധാന പദ്ധതികൾക്ക് കരാറുകൾ ഇതിനകം നൽകിയിട്ടുണ്ട്.

കൂടാതെ, സാങ്കേതിക നവീകരണങ്ങളോടെ രൂപകൽപ്പന ചെയ്യുന്ന ഖിദ്ദിയയിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം ഉൾപ്പെടെ, പുതിയ അൽ മുറബ്ബ സ്റ്റേഡിയം, റോഷൻ സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, ഖിദ്ദിയ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഡിയം, നിയോം സ്റ്റേഡിയം തുടങ്ങിയവയുടെ പണികളും പുരോഗമിക്കുകയാണ്.

ആഗോള കായികമാമാങ്കത്തിന് വേദിയാകാനുള്ള ഒരുക്കങ്ങൾ സൗദിയിൽ പുരോഗമിക്കുന്നതിനൊപ്പം, രാജ്യത്തെ നിർമ്മാണ മേഖലയെ അഭൂതപൂർവ്വമായ രീതിയിൽ മാറ്റിമറിക്കുന്ന ഒരു വികാസ തരംഗത്തിനും ഇതുവഴി തുടക്കമായിരിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

  • #
  • Comment(s)